കോവിഡ് വ്യാപനം തുടരുകയും മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍നിന്ന് ചെല്ലുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് പരിശോധന കര്‍ശനമാക്കുന്നു സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കും. ഇതിനായി സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍ നല്കി. 448 രൂപയായിരിക്കും പരിശോധന നിരക്ക്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്താനാകുന്നതാണ് സൗകര്യം.ആര്‍ടിപിസിആര്‍ പരിശോധനക്ക് പുതിയ മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍ പുറത്തിറക്കി. കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാനാണ് നിര്‍ദേശം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ പരിശോധന ഔട്ട് സോഴ്സ് ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് പരിശോധന ഫലത്തില്‍ വീഴ്ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കും. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം നല്‍കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശമുണ്ട്.