റിയാദ് : കോവിഡ് പശ്ചാത്തലത്തിൽ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഈ വർഷത്തെ ഹജ് പരിമിതമായ അംഗങ്ങളിൽ ഒതുക്കി നടത്താൻ സൗദി ഹജ് ഉംറ മന്ത്രാലയം തീരുമാനിച്ചു. നേരത്തെ മന്ത്രാലയം പറഞ്ഞു ഹജ്ജ് പൂർണമായി നിർത്തി വെക്കുമെന്ന ഊഹാപോഹങ്ങൾ ആളുകൾക്കിടയിൽ നില നിന്നിരുന്നത് ഇതോടെ ഒഴിഞ്ഞു മാറി.
രാജ്യത്തിനു പുറത്തുള്ളവരെ ഇത്തവണ ഹജ്ജ് നിർവഹണത്തിനായി അനുവദിക്കില്ല. അതേ സമയം രാജ്യത്തിനകത്തുള്ള വിവിധ പ്രദേശത്ത് നിന്നുള്ളവരെ മുഴുവൻ കോവിഡ് പ്രോട്ടോക്കോളും പാലിച്ചു കൊണ്ട് തീർത്ഥാടനം നടത്താൻ അനുവദിക്കും.
ലക്ഷക്കണക്കിന് അതിഥികളെ സ്വീകരിക്കാൻ ഒരുക്കമാണെങ്കിലും, മനുഷ്യ രാശിയെ പകർച്ചവാദികളിൽ നിന്നും സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും മന്ത്രാലയം പറയുന്നു. കഴിഞ്ഞ വർഷം രണ്ടര ദശലക്ഷം ആളുകളാണ് തീർത്ഥാടനം നടത്താൻ രാജ്യത്ത് എത്തിയത്.

