കോഴിക്കോട് : കുന്ദമംഗലം ഒഴയാടി, ഒറ്റപ്പിലാക്കിൽ സ്വദേശിയെ നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണ് ഒരു പറ്റം മനുഷ്യ സ്നേഹികളായ പ്രവാസി സുഹൃത്തുക്കൾ. കഴിഞ്ഞ ദിവസം മനസ്സിന്റെ താളം തെറ്റി അലയുന്ന ഇദ്ദേഹത്തിന്റെ വിവരങ്ങൾ പ്രവാസി മലയാളികൾ പുറത്ത് വിട്ടിരുന്നു.
ഇദ്ദേഹം കഴിഞ്ഞ ഏപ്രിൽ 12 ന് വിദേശത്തേക്കായി വിസിറ്റിംഗ് വിസയിൽ പോയതാണ് എന്നാൽ മാസങ്ങൾക്കിടയിൽ കോവിഡ് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവിൽ തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കേണ്ട ഗതികേടായി ഒപ്പം ചില മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. ഇത് ശ്രദ്ധയിൽ പെട്ട മലയാളികൾ താമസ സൗകര്യവും കിടക്കാൻ ഇടവും നൽകിയെങ്കിലും അദ്ദേഹം അത് തിരസ്കരിച്ചു.
കോവിഡ് കാരണം നിലവിലെ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. കയ്യിലുണ്ടായിവരുന്ന പാസ്സ്പോർട്ടും, പണവും നഷ്ടപെട്ടതായി ഇദ്ദേഹം പറയുന്നു. ഈ കാരണത്താൽ നാട്ടിലേക്ക് മടങ്ങാൻ നിലവിൽ ചില തടസ്സങ്ങൾ നേരിടുന്നെങ്കിലും പ്രവാസി സുഹൃത്തുക്കൾ അതിനുള്ള പരിശ്രമത്തിലാണ്.
നാട്ടിലിരിക്കെ കുറ്റിക്കാട്ടൂർ റൂട്ടിൽ ബസ്സ് ഡ്രൈവറായ ജോലി ചെയ്തിരുന്ന ഇദ്ദേഹം നിർധനായ ഒരു കുടുംബത്തിന്റെ അത്താണിയാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിദേശത്തേക്ക് പോവുകയായിരുന്നു. ഭാര്യയും,അമ്മയും,സഹോദരനും രണ്ടു കുട്ടികളുണ്ട്, നിയമ നടപടികൾ പാലിച്ചു കൊണ്ട് അടുത്ത് തന്നെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനയും പ്രവർത്തകരും

