കോവിഡ് 19 മഹാമാരിയിൽ ആശ്വാസ വാർത്തകളാണ് ന്യൂസിലാൻഡിൽ നിന്നും പുറത്ത് വരുന്നത്. ലോകത്ത് രോഗം വ്യാപിക്കുമ്പോൾ ന്യൂസിലൻഡിന്റെ പ്രതിരോധ പ്രവർത്തനം ഫലം കാണുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. രാജ്യത്തെ അവസാന രോഗിയെയും ഡിസ്ചാർജ് ചെയ്തു. പുതിയ കോവിഡ് കേസുകൾ ഇല്ലാതെ തുടർച്ചയായി അഞ്ചു ദിവസമായി രാജ്യം മുന്നോട്ട് പോകുന്നു.
ജന സംഖ്യാ വളരെ കുറവുള്ള രാജ്യത്ത് 21 പേരാണ് കോവിഡ് കാരണം മരണപ്പെട്ടത്. മാര്‍ച്ച് മുതല്‍ ഏറ്റവും ശക്തമായ ലോക്ഡൗണ്‍ കോവിഡിനെതിരെ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലന്റ്. ഇതു കാരണമാണ് വിജയം കണ്ടെത്തനായത് എന്നാണ് വിലയിരുത്തൽ. നേരത്തെ രോഗ ബാധിതരെ കണ്ടെത്താനും ആരോഗ്യ പ്രവർത്തകർക്കും,ഒപ്പം പ്രാഥമിക കേന്ദ്രങ്ങളിൽ എത്തുന്ന രോഗികൾക്കും രാജ്യം പ്രത്യേകം ആപ്പുകൾ ഉണ്ടാക്കിയിരുന്നു. ഇത് പ്രതിരോധ പ്രവർത്തങ്ങൾക്ക് ഏറെ ഗുണപരമായി

