ഛത്തീസ്ഗഡിലെ കോര്‍ബയിൽ കാട്ടു പന്നി ആക്രമണത്തിൽ നിന്ന് മകളെ രക്ഷിക്കുന്നതിനിടക്ക് അമ്മക്ക് ദാരുണാന്ത്യം. ദുവാഷിയ ബായി (45) എന്ന സ്ത്രീയാണ് കാട്ട് പന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ദുവാഷിയയും മകള്‍ റിങ്കിയും മണ്ണെടുക്കുന്നതിനായി സമീപത്തെ ഫാമിലേക്ക് പോയ സമയത്താണ് കാറ്റ് പന്നിയുടെ ആക്രമണമുണ്ടായത്. മണ്ണ് ശേഖരിക്കുന്നതിനിടെ മകളുടെ നേരെ പാഞ്ഞടുത്ത പന്നിയെ ദുവാഷി കാണുകയും അതിനെ കൊന്ന് മകളെ രക്ഷപ്പെടുത്തുകയുമായിരുന്നു.
എന്നാൽ മകളെ രക്ഷിക്കുന്നതിനിടെ ഗുരുതരമായ പരിക്കേറ്റ ‘അമ്മ പന്നിയെ കൊന്ന് അൽപ സമയത്തിനകം മരണത്തിന് കീഴടങ്ങുകയായിരുന്നു.
. വിവരമറിഞ്ഞ് എത്തിയ വനപാലകര്‍ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പെണ്‍കുട്ടി സുരക്ഷിതയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അടിയന്തര സഹായമായിവന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരതുക നല്‍കുന്ന പദ്ധതി വഴി ദുവാഷിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 25,000 രൂപ നല്‍കി.
ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 5.75 ലക്ഷം രൂപ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

