ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാൻ സിബിഐയ്ക്ക് നിർദേശം. ലൈഫ് മിഷനിലെ ചില ഉദ്യോഗസ്ഥരെയടക്കം പ്രതിചേര്‍ത്ത് രജിസ്റ്റർ ചെയ്ത കേസില്‍, പ്രമുഖരെയടക്കം വരും ദിവസങ്ങളില്‍ സി.ബി.ഐ ചോദ്യം ചെയ്തേക്കാം. സംസ്ഥാന വിജിലൻസ് കൂടി പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച് സമാന്തര അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസിയുടെ തലപ്പത്തുനിന്ന് നിർദേശമെത്തിയത്.
യു.എ.ഇ ആസ്ഥാനമായ റെഡ് ക്രസന്റുമായി ചേർന്ന് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി തുടങ്ങാനുണ്ടായ സാഹചര്യം അടക്കം സി.ബി.ഐ പരിശോധിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയടക്കമുള്ളവർ കമ്മീഷന് തട്ടിയെടുക്കാന് വേണ്ടിയാണോ ഈ നീക്കം നടത്തിയതെന്നുള്ള സംശയമാണ് സിബിഐയ്ക്ക് ഉള്ളത്. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നീങ്ങുമ്പോള്‍ സർക്കാരിനും മറുപടി പറയേണ്ടി വരും. ആ
അനില്‍ അക്കരെ എം.എല്‍.എ നല്കിയ പരാതിയില്‍ കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നിട്ടുള്ളതായാണ് ആരോപണം. ഈ പരാതിയിലാണ് സി ബി ഐ കേസെടുക്കുന്നത്

