ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആര്‍പി ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ ഹെലികോപ്ടര്‍ പൂജ നടന്നു. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വെച്ച് ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയ കോപ്ടറിന് മുന്നില്‍ ചടങ്ങുകൾ നടന്നു. പഴയം സുമേഷ് നമ്പൂതിരിയാണ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ആരതിയുഴിഞ്ഞ് കളഭം തൊടീച്ച് ഹെലികോപ്റ്ററിനെ യാത്രയാക്കി.
ഏകദേശം നൂറ് കോടി ഇന്ത്യന്‍ രൂപ വരുന്ന എയര്‍ബസ് എച്ച് 145 ഹെലികോട്പറാണ് രവി പിള്ള സ്വന്തമാക്കിയത്. ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ ഈ ഹെലികോപ്ടര്‍ വാങ്ങുന്നത്. പൈലറ്റിനെ കൂടാതെ ഏഴ്പേർക്ക് കോപ്ടറില്‍ യാത്ര ചെയ്യാനാകും.
നേരത്തെ രവി പിള്ളയുടെ മകന്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ വിവാഹങ്ങള്‍ നടക്കുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

