താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം റജിസ്ട്രേഷനിലുള്ള കാറും ഇന്നു കസ്റ്റഡിയിൽ എടുക്കും. ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് താമരശേരി തച്ചംപൊയിൽ അവേലം സ്വദേശി മുഹമ്മദ് അഷ്റഫിനെ (55) രണ്ടു കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്ന അഷ്റഫ് രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. വെഴുപ്പൂരിൽ വച്ച് പിന്നാലെയെത്തിയ കാർ അഷ്റഫ് സഞ്ചരിച്ച സ്കൂട്ടറിന് കുറുകെ നിറുത്തി. ഡ്രൈവർ ഉൾപ്പടെ നാലുപേർ പുറത്തിറങ്ങി അഷ്റഫിനെ ബലമായി പിടികൂടി കാറിൽ കയറ്റി. സംഘത്തിലെ ഒരാൾ സ്കൂട്ടർ റോഡരികിലേക്ക് മാറ്റി നിറുത്തിയ ശേഷം പുറകിൽ വന്ന കാറിലും കയറി രക്ഷപ്പെടുകയായിരുന്നു. മുക്കം ഭാഗത്തേക്കാണ് സംഘം പോയത്.സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതിയായ കൊടിയത്തൂർ സ്വദേശിയുടെ നേതൃത്വത്തിലുള്ളവരാണ് തട്ടിക്കൊണ്ടു പോയതെന്ന് െപാലീസ് കണ്ടെത്തിയിട്ടുണ്ട്.