കക്കയം മുപ്പതാം മെയിൽ തൂവക്കട റോഡിലെ ജോസ് വൈദ്യനെ അറിയാത്തവർ വിരളമാണ്. മുപ്പത്തിയഞ്ച് വർഷമായി തന്റെ വീട്ടിൽ നടത്തിവരുന്ന മർമ ചികിത്സ സമ്പ്രദായം രോഗികൾക്ക് ഏറെ ആശ്വാസകരമാണ്. നല്ലൊരു കൃഷിക്കാരൻ കൂടിയായ അദ്ദേഹം തന്റെ ചികിത്സയ്ക്ക് യാതൊരു പ്രതിഫലവും വാങ്ങാറില്ല എന്നതു തന്നെയാണ് അദ്ദേഹത്തിനെ ശ്രദ്ധേയനാകുന്നത്.
ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കൂട്ടുകൾ കാടുകളിൽ നിന്ന് ശേഖരിച്ച് മരുന്നുണ്ടാക്കുന്ന തികച്ചും നാടൻ രീതിയിലുള്ള ചികിത്സയാണ് ഇവിടെ ലഭിക്കുന്നത്. ഊര സംബന്ധമായ അസുഖങ്ങൾക്ക് വളരെ പെട്ടന്ന് തന്നെ ആശ്വാസം പകരുന്ന ചികിത്സയാണ് ഇവിടെ ലഭിക്കുന്നതെന്ന് അനുഭവമുള്ളവർ മടിക്കാതെ പറയുന്നു. അതിനാൽ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ അദ്ദേഹത്തിന്റെ ചിൽകിത്സയ്ക്കായി എത്താറുണ്ട്.
താൻ ചെയ്യുന്ന ഈ സേവനങ്ങൾക്ക് യാതൊരു പബ്ലിസിറ്റിയും ആഗ്രഹിക്കാത്ത വ്യക്തികൂടിയാണ് അദ്ദേഹം. തന്റെ ഈ സേവന പ്രവർത്തി ഒരു ബിസിനസിന്റെ ഭാഗമല്ലെന്നും ഇത് ദൈവപ്രീതീയ്ക്ക് വേണ്ടിയാണെന്നും സത്യസന്ധതയോടെ അദ്ദേഹം പറയുന്നു.

