പാലാ മണ്ഡലം വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് മാണി സി കാപ്പൻ. പാലാ തന്നെ വേണം. മൂന്ന് തവണ തോറ്റാണ് നാലാം തവണ പാലായിൽ നിന്ന് ജയിച്ചത് . പിടിച്ചെടുത്ത സീറ്റാണ് പാലാ. അത് തോറ്റ പാര്‍ട്ടിക്ക് വിട്ടു കൊടുക്കേണ്ട കാര്യം ഇല്ല. സീറ്റ് തരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അതുകൊണ്ട് എപ്പോഴും സീറ്റ് ചോദിച്ച് പിന്നാലെ നടക്കേണ്ടതില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.കുട്ടനാട്ടിൽ നീന്താൻ അറിയില്ലെന്നും അതുകൊണ്ടു പാലാ വിടില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു . പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടായിരുന്നു കാപ്പന്‍റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞിരുന്നു.