Kerala News

വയനാട് ജില്ലയിലേക്ക് കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം പ്രവേശനം

കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് ജില്ലയിലേക്ക് പ്രവേശനം നല്‍കരുതെന്ന് അതിര്‍ത്തികളിലെ പരിശോധന സംഘങ്ങള്‍ക്ക് നിര്‍ദേശം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കുന്നതിെന്‍റ ഭാഗമായാണ് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ജില്ലയിലേക്ക് പ്രവേശിക്കുന്നവര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് ചെക് പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക അക്ഷയ സെന്‍ററുകള്‍ വഴിയോ മൊബൈല്‍ ഫോണ്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാമെന്നും
ഇക്കാര്യം ചെക് പോസ്റ്റ് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. രജിസ്‌ട്രേഷന്‍ നടത്തുന്നതിന് അതിര്‍ത്തി പരിശോധന കേന്ദ്രങ്ങളില്‍ അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഐ.ടി മിഷന്‍ ഒരുക്കണം.

അന്തര്‍സംസ്ഥാന ബസുകളിലെ യാത്രക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബസ് ജീവനക്കാര്‍ ഉറപ്പുവരുത്തണം. യാത്രക്കാരുടെ പേരും കോവിഡ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ബസ് നമ്പര്‍ എന്നീ വിവരങ്ങള്‍ തയാറാക്കി കണ്ടക്ടര്‍ ഒപ്പുവച്ച്‌ അതിര്‍ത്തിയിലെ പരിശോധനാ
സംഘത്തിന് കൈമാറണം.

ചരക്ക് വാഹനങ്ങളിലെ ജീവനക്കാരല്ലാത്ത യാത്രക്കാരുടെ രജിസ്‌ട്രേഷനും പരിശോധിക്കണം. എല്ലാ അതിര്‍ത്തി ചെക് പോസ്റ്റുകളിലും മുഴുവന്‍ സമയവും പൊലീസ് പരിശോധന നടത്തണം.

കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളില്‍ നിന്നു വയനാട്ടിലേക്ക് തൊഴില്‍, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ദിവസവും യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് 14 ദിവസത്തേക്ക് പാസ് അനുവദിക്കും.

തുടര്‍ന്ന് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റിവാണെങ്കില്‍ പാസ് പുതുക്കി നല്‍കും. ദിവസവും യാത്ര ചെയ്യുന്നവര്‍ ഓരോ 14 ദിവസത്തിനുള്ളിലും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

അതേ സമയം കോവിഡ് നിയന്ത്രണത്തിെന്‍റ ഭാഗമായി തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
കോവിഡ് പോര്‍ട്ടലില്‍
രജിസ്റ്റര്‍ ചെയ്ത് ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കേ നിലവില്‍ ജില്ലയിലേക്ക് പ്രവേശനമുള്ളൂ. കേരള പൊലീസും തമിഴ്നാട്, കര്‍ണാടക പൊലീസും അവരവരുടെ പരിധികളില്‍ പരിശോധന നടത്തുന്നുണ്ട്.

മുത്തങ്ങ വഴി എത്തുന്നവര്‍ കല്ലൂരിലെ കോവിഡ് ഫെസിലിറ്റേഷന്‍ സെന്‍ററില്‍ രേഖകള്‍ ഹാജരാക്കണം.

തമിഴ്നാട്ടില്‍ നിന്ന് ജില്ലയിലേക്ക് ആളുകള്‍ എത്തുന്നത് പ്രധാനമായും നാല് ചെക്ക് പോസ്റ്റുകള്‍ വഴിയാണ്. താളൂര്‍, കക്കുണ്ടി, നമ്പ്യാര്കുന്ന്, പാട്ടവയല്‍ എന്നിവിടങ്ങളിലൂടെ എത്തുന്നവരെ നിയന്ത്രിക്കാന്‍ പൊലീസ് ഈ നാല് സ്ഥലത്തും കാവലുണ്ട്.

അതേസമയം, തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്ക് കടക്കാന്‍ നിരവധി
ഊടുവഴികളുണ്ട്. അത്തരക്കാരെ
തടയുന്നതിനുള്ള നടപടികളൊന്നും
ഇതുവരെ കൈക്കൊണ്ടിട്ടില്ല.

അയ്യന്‍കൊല്ലിയില്‍ നിന്നുള്ളവര്‍
വെള്ളച്ചാല്‍ ചെക്ക്പോസ്റ്റിനടുത്ത കല്ലിന്‍കര റോഡുവഴി ചീരാലില്‍
എത്തുന്നു. നീലഗിരി ജില്ലയിലെ പന്തല്ലൂര്‍, ഗൂഡല്ലൂര്‍ താലൂക്കുകളിലുള്ളവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരിയെ ആശ്രയിക്കുന്നവരാണ്.

സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവര്‍ നിരവധിയാണ്. അവരൊക്കെ അതിര്‍ത്തികളിലെ നിയന്ത്രണത്തില്‍ വലഞ്ഞിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!