Kerala kerala kerala politics

തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവും ഉജ്ജ്വല സംഘാടകനും; പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് മുഖ്യമന്ത്രി

കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവും ഉജ്ജ്വല സംഘാടകനുമായിരുന്ന സഖാവ് കൃഷ്ണപിള്ള തലമുറകളെ സമരസജ്ജമാക്കിയ വിപ്ലവകാരിയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ദേശീയസ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, കമ്മ്യൂണിസ്റ്റ് പാര്‍ടി എന്നിവയുടെ രൂപീകരണങ്ങള്‍ക്കും ചരിത്രപരമായ നേതൃത്വം കൊടുക്കുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. സഖാവ് പി കൃഷ്ണപിള്ളയുടെ ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ഇന്ന് സഖാവ് പി കൃഷ്ണപിള്ളയുടെ ഓര്‍മ്മദിനമാണ്. കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവും ഉജ്ജ്വല സംഘാടകനുമായിരുന്ന സഖാവ് കൃഷ്ണപിള്ള തലമുറകളെ സമരസജ്ജമാക്കിയ വിപ്ലവകാരിയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ദേശീയസ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, കമ്മ്യൂണിസ്റ്റ് പാര്‍ടി എന്നിവയുടെ രൂപീകരണങ്ങള്‍ക്കും ചരിത്രപരമായ നേതൃത്വം കൊടുക്കുകയുണ്ടായി.

കേരള നവോത്ഥാനചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ 1931-ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു. ജാതി വിലക്കുകളെ അതിലംഘിച്ചുകൊണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണി അടിച്ചതിനെത്തുടര്‍ന്ന് കൊടിയമര്‍ദനമാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്. നവോത്ഥാനമുന്നേറ്റങ്ങളില്‍ ഇടപെടുന്നതിലും അതിന്റെ വര്‍ഗപരമായ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിലും സഖാവ് ബദ്ധശ്രദ്ധ പുലര്‍ത്തി.

1937-ല്‍ കോഴിക്കോട്ട് രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി സെല്ലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കൃഷ്ണപിള്ള 1939-ല്‍ പിണറായിയിലെ പാറപ്രത്ത് നടന്ന സമ്മേളനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന് മുന്നോടിയായി നടന്ന 1946 സെപ്തംബര്‍ 15-ന്റെ പണിമുടക്കും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണവും ഒളിവു കാലത്ത് പാര്‍ടി സെക്രട്ടറി എന്ന നിലയില്‍ സഖാവിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങളുടെ ഭാഗമായിരുന്നു.
കല്‍ക്കത്താ തീസിസിനുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ഒളിവുജീവിതത്തിനിടെയാണ് ആലപ്പുഴയില്‍ 1948 ആഗസ്റ്റ് 19-ന് സഖാവ് കൃഷ്ണപിള്ള സര്‍പ്പദംശമേറ്റ് മരണമടയുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ടിയെ കേരളത്തില്‍ ബഹുജന പിന്തുണയുള്ള വലിയ രാഷ്ട്രീയ ശക്തിയാക്കി കെട്ടിപ്പടുക്കുന്നതിലും ആധുനിക കേരളം രൂപപ്പെടുത്തുന്നതിലും സഖാവിന്റെ സംഭാവന അവിസ്മരണീയമാണ്. സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയുടെ അനശ്വര സ്മരണ നവകേരളത്തിലേക്കുള്ള നമ്മുടെ മുന്നേറ്റത്തിനു കരുത്തുപകരും.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!