നമ്പർ 18 പോക്സോ കേസിൽ റോയ് വയലാട്ടിനും അഞ്ജലി റിമാദേവിനുമെതിരെയുള്ള കുറ്റ പത്രം അടുത്ത ആഴ്ച സമർപ്പിക്കും. കേസിലെ മുഖ്യ സൂത്രധാര അഞ്ജലിയാണെന്നും കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാൻ നടത്തിയ ഗൂഡാലോചനയാണ് കൊച്ചി ട്രാപ്പെന്നുമാണ് കണ്ടെത്തൽ. പരാതിക്കാരിയിൽ നിന്ന് 13 ലക്ഷം രൂപ വാങ്ങിയ അഞ്ജലി അമ്മയെയും മകളെയും കൊച്ചിയിലെത്തിച്ച് ബ്ലാക്ക് മെയിലിങ് നടത്താനാണ് ഉദേശിച്ചത്.
ഇതിനായി അഞ്ജലിയും റോയ് വയലാട്ടും സൈജു തങ്കച്ചനും ഗൂഢാലോചന നടത്തി. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലായിരുന്നു റോയ് അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. മകളെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് കേസ് .

