Kerala News

5 ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത 1,300 പേർക്ക് കൊവിഡ്

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത 1,300 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ്-19 കേസുകൾ ആശങ്കയായി തുടരുന്നതിനിടെയാണ് ഹരിദ്വാറിലെ മഹാ കുംഭമേള ഭീഷണിയാകുന്നത്. 14 ലക്ഷം പേർ മൂന്നാമത്തെ ശനി സ്നാൻ ചടങ്ങിൽ പങ്കെടുത്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു .കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പതിനായിരക്കണക്കിനാളുകളാണ് ഗംഗയില്‍ സ്‌നാനം ചെയ്യാനായി ദിനം പ്രതി എത്തുന്നത്. കുംഭമേളയുമായി ബന്ധപ്പെട്ട് ഹരിദ്വാർ ജില്ലയിലെ ചില ഭാഗങ്ങളിൽ 2,167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ 10 മുതൽ ആൻ്റിജൻ, ആർ‌ടി പി‌സി‌ആർ, ട്രൂനാറ്റ് എന്നിവയുൾപ്പെടെ 2,28,650 പരിശോധനകൾ നടത്തിയെന്നും വ്യക്തമാക്കുന്നുണ്ട്.ചൊവ്വാഴ്‌ച ഉത്തരാഖണ്ഡിൽ 1,925 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന സംഖ്യയാണിത്. ഹരിദ്വാറിൽ മാത്രം രണ്ട് ദിവസത്തിനിടെ 1,000 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ബുധനാഴ്‌ച ഉച്ചവരെ 10 ലക്ഷം പേർ പേർ സ്നാനം ചെയ്യാൻ എത്തിയെന്നാണ് സർക്കാർ കണക്ക്. കൊവിഡ് കേസുകൾ വർധിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 30വരെ കുംഭമേള തുടരുമെന്ന് അധികൃതർ അറിയിച്ചു.കുംഭമേള നേരത്തെ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തനിക്ക് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റും കുംഭമേള ഓഫീസറുമായ ദീപക് റാവത്ത് പറഞ്ഞു. കൈകൾ അണുവിമുക്തമാക്കൽ, സാമുഹിക അകലം, മാസ്‌ക് എന്നീ പ്രാഥമിക കൊവിഡ് പ്രതിരോധ മാർഗങ്ങൾ പാലിക്കാതെയാണ് ആളുകൾ എത്തുന്നത്.കൊവിഡ് ബാധയെത്തുടർന്ന് ജനുവരിയില്‍ നടക്കേണ്ടിയിരുന്ന കുംഭമേള ഏപ്രിലിലേക്ക് മാറ്റിവെക്കുകയായിരുന്നു. 2010ൽ നടന്ന കുംഭമേള 1.60 കോടി തീർഥാടകർ ഹരിദ്വാറിൽ എത്തിയെന്നാണ് കണക്കുകൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!