കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുനയ നീക്കവുമായി നേതൃത്വം. ഇതിനായി കെ സുധാകരനെയും എം പി മാരെയും കെ സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചു. ഏഴ് എംപിമാർ പരാതി അറിയിച്ചതിനെ തുടർന്ന് ഹൈക്കമാന്റ് നിർദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും.
എം.കെ. രാഘവനും കെ മുരളീധരനും നടത്തിയ നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ കെ പി സി സി നൽകിയ താക്കീതാണ് പ്രശ്നം വഷളാക്കിയത്. പ്രശ്നത്തിൽ എം പി മാർ മുരളീധരന് പിന്തുണയർപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് അനുനയ നീക്കത്തിന് ഒരുങ്ങിയത്.
അതേസമയം താൻ ഇന്നലെ പറഞ്ഞതിൽ നിന്ന് മാറ്റമില്ലെന്നും ചർച്ചകൾ നടക്കട്ടെ എന്നും മുരളീധരൻ പറഞ്ഞു. എല്ലാം പാർട്ടിക്ക് വിട്ടുകൊടുക്കുന്നു, ചർച്ച നടന്നാൽ മാത്രമേ പ്രശ്ന പരിഹാരം ഉണ്ടാകുമോ എന്ന് പറയാൻ കഴിയൂ എന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുരളീധരൻ കൂട്ടിച്ചേർത്തു.

