ഗുജറാത്തിൽ കനത്ത മഴയെ തുടര്ന്ന് പ്രളയ സമാന സാഹചര്യം 66 ഗ്രാമങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു. ഛോട്ടാഉദ്ദേപൂർ, നവ്സാരി, നൽസാദ് എന്നിവിടങ്ങളിൽ നിന്ന് 3200 പേരെ ഒഴിപ്പിച്ചു. ദോസ്വാദ അണക്കെട്ട് നിറഞ്ഞു കവിഞ്ഞു.കഴിഞ്ഞ ദിവസം 7 പേർ മരിച്ചു. ഇടിമിന്നൽ, മതിൽ ഇടിഞ്ഞുവീഴൽ, മുങ്ങിമരണം തുടങ്ങിയ സംഭവങ്ങളിലാണു ജീവൻ നഷ്ടപ്പെട്ടത്. ജൂൺ ഒന്നു മുതൽ മഴ ദുരിതത്തിൽപ്പെട്ട് ഇതുവരെ 63 പേർ മരിച്ചു.’– സംസ്ഥാന ദുരന്തനിവാരണ മന്ത്രി രാജേന്ദ്ര ത്രിവേദി പറഞ്ഞു.സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.തലസ്ഥാനമായ അഹമ്മദാബാദിലാണ് ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത്. 219 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. ശക്തമായ മഴ നഗരത്തിലെ പല റോഡുകളെയും വെള്ളത്തിനടിയിലാക്കി.ചന്ദോദ്- ഏക്താ നഗർ സ്റ്റേഷനുകൾക്കിടയിലെ പാളം ഒഴഉകിപ്പോയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.