ഹാഥ്റസിലെ ബലാൽസംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 5 പേർക്കെതിരെ ലഖ്നൗ പ്രത്യേക കോടതിയിൽ ഇ.ഡി കുറ്റപത്രം നൽകി.ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ശരീഫിന്‍റെ നിര്‍ദേശ പ്രകാരമാണ് സിദ്ദീഖ് കാപ്പനുള്‍പ്പെടെയുള്ളവര്‍ ഹാഥ്റസിലേക്ക് പോയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നൂറ് കോടി രൂപ പോപ്പുലര്‍ ഫ്രണ്ടിന്‍റെ അക്കൗണ്ടുകളിലെത്തിയെന്നും ഈ ഫണ്ട് പൗരത്വ സമരത്തിനും ഹാഥ്റസില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ ആരോപണം..
5 പ്രതികളോടും മാർച്ച് 18ന് ഹാജരാകണമെന്ന് കാണിച്ച് കോടതി നോട്ടീസയച്ചു.

