Kerala News

റിമാന്‍ഡ് പ്രതിയെ മര്‍ദ്ദിച്ച് കൊന്ന ജയില്‍ ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു

ആറു ജയില്‍ ഉദ്യോഗസ്ഥരുടെ മൂന്നു മണിക്കൂര്‍ നീണ്ട കൊടുംമര്‍ദ്ദനം, വനിതാ തടവുകാരെ നഗ്നരാക്കി നിര്‍ത്തി; ഷമീര്‍ കസ്റ്റഡി മരണത്തില്‍ ഒടുവില്‍ അറസ്റ്റ്

കോവിഡ് സെന്ററില്‍ റിമാന്‍ഡ് പ്രതിയെ മര്‍ദ്ദിച്ച കൊന്ന ആറ് ജയില്‍ ഉദ്യോഗസ്ഥരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സമീപകാലത്ത് കേരളത്തില്‍ നടന്ന കസ്റ്റഡി കൊലപാതകങ്ങളിലൊന്നും കേട്ടുകേള്‍വിയില്ലാത്ത നിയമ നടപടി. ഏറ്റവും ഒടുവില്‍ സംസ്ഥാനത്താകെ ചര്‍ച്ചയായ നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി കൊലപാതകത്തില്‍ പോലും അന്വേഷണം ഇപ്പോഴും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഒരു മാസത്തിനകം അമ്പളിക്കല കോവിഡ് സെന്ററില്‍ വച്ച് റിമാന്‍ഡ് പ്രതി ഷെമീറിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതികളെയെല്ലാം കൊലക്കുറ്റമടക്കമുള്ള ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. അതും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെയടക്കം. തൃശൂര്‍ ജില്ല ജയില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട്, ജയില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍, അസി. പ്രിസണ്‍ ഓഫീസര്‍ എന്നീ റാങ്കിലുള്ള ആറ് ജയില്‍ വകുപ്പ് ജീവനക്കാരാണ് അറസ്റ്റിലായത്. കരുതിക്കൂട്ടിയുള്ള കൊലപാതകം, ആസൂത്രിതമായ മര്‍ദ്ദനം, സംഘം ചേര്‍ന്നുള്ള മര്‍ദ്ദനം തുടങ്ങിയ കുറ്റങ്ങളില്‍ 302, 304, 323, 32, 325, 326 വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതികളെയെല്ലാം ജയില്‍ ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!