കോഴിക്കോട്: താമരശേരിയിലെ വീട്ടിൽനിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി നാലംഗ സംഘം കടന്നു. ഇന്നലെ രാത്രിയാണ് സംഭവം. പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയാണ് ഒരു സംഘം ആളുകളെത്തി തട്ടിക്കൊണ്ടു പോയത്. ദുബായിൽ ജോലി ചെയ്തിരുന്ന ഷാഫി ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്.
ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ സംഘം അൽപ്പദൂരം കഴിഞ്ഞപ്പോൾ ഷാഫിയുടെ ഭാര്യ സെനിയെ വഴിയിൽ ഇറക്കിവിട്ട് ഷാഫിയുമായി കടന്നുകളയുകയായിരുന്നു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഷാഫിയെ കൊണ്ടുപോയത് ആരാണെനന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ താമരശേരി പോലീസ് അന്വേഷണം തുടങ്ങി.
വീടിനു മുന്നിൽ നിൽക്കുകയായിരുന്നു ഷാഫിയെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സെനിയയെയും കാറിൽ പിടിച്ചുകയറ്റിയെങ്കിലും. കുറച്ചു മുന്നോട്ടു പോയ ശേഷം ഇറക്കിവിടുകയായിരുന്നു.
അക്രമികൾ മുഖം മറച്ചിരുന്നുവെന്നാണ് സെനിയോ പറയുന്നത്. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികൾ വന്നതെന്നും സെനിയോ പോലീസിനോട് പറഞ്ഞു. അതിക്രമിച്ചു കയറിയ സംഘം ആയുധവും തോക്കും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കാറിൽ കയറ്റിയതെന്നും ഇവർ പറയുന്നു.

