ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു; തൃശ്ശൂർ പൂരത്തിന് പരിസമാപ്തി;അടുത്ത വർഷം ഏപ്രിൽ 19 ന്
നിലപാട് തറയിലെത്തി പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ 36 മണിക്കൂർ നീണ്ട് നിന്ന തൃശൂർ പൂരം സമാപിച്ചു. വർണ വിസ്മയങ്ങൾ തീർത്തും ജനങ്ങൾക്ക് പുതിയ അനുഭവങ്ങൾ നൽകിയുമാണ് തൃശൂർ പൂരം അവസാനിക്കുന്നത്. അടുത്ത വർഷത്തെ പൂരം ഏപ്രിൽ 19 ന് നടക്കും.ഇപ്രാവശ്യത്തെ പൂരത്തിന് റെക്കോർഡ് ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. കൂടാതെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ സാന്നിധ്യവും ജനങ്ങളെ ആവേശത്തിലാക്കിയിരുന്നുഅത് കൂടാതെ, ഇന്നലെ നടന്ന കുടമാറ്റത്തിൽ തിരുവമ്പാടി വിഭാഗം മെസ്സിക്ക് ആശംസ അർപ്പിച്ച് കുടയുയർത്തിയത് ജനങ്ങൾക്ക് കൗതുകമായിരുന്നു.



