National News

തരുൺ തേജ്പാലിനെ കുറ്റ വിമുക്തനാക്കിയതിനെതിരെ ഗോവ സർക്കാർ; മുംബൈ ഹൈക്കൊടതിയില്‍ അപ്പീൽ നൽകി

ലൈംഗികാതിക്രമ കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഗോവാ സര്‍ക്കാര്‍ രംഗത്ത്. മുംബൈ ഹൈക്കൊടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കയാണിപ്പോള്‍. മുന്‍ സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മെയ് 11നാണ് കോടതി കുറ്റവിമുക്തനാക്കിയത്. 2013 ലാണ് കേസിനാസ്പദമായ സംഭവം. ഗോവയിലെ ആഡംബര ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് തേജ്പാലിന്‍്റെ സഹപ്രവര്‍ത്തകയായിരുന്ന യുവതിയുടെ ആരോപണം. 2013 നവംബര്‍ 30നാണ് തേജ്പാല്‍ അറസ്റ്റിലാവുന്നത്. തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.

National News

തരുൺ തേജ്പാലിനെ ബലാൽസംഗ കേസിൽ കുറ്റമുക്തനാക്കി

തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിനെ ബലാൽസംഗ കേസിൽ കുറ്റമുക്തനാക്കി. ജൂനിയറായ സഹപ്രവർത്തകയെ ലിഫ്റ്റിൽ വെച്ച് ബലാൽസംഗം ചെയ്തു എന്നായിരുന്നു കേസ്. 2013 നവംബർ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഗോവയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് ന്യൂസ് മാഗസിൻ ഫെസ്റ്റിവെലിനിടെയായിരുന്നു സംഭവം. ഗോവയിലെ വിചരണക്കോടതിയാണ് തരുൺ തേജ്പാലിനെ വെറുതെ വിട്ടത്. തേജ്പാൽ ആവശ്യപ്പെട്ടതനുസരിച്ച് അടച്ചിട്ട കോടതിമുറിയിലായിരുന്നു വിചാരണ നടപടികൾ നടന്നത്. ലൈഗിംക പീഡനം, തടഞ്ഞുവെക്കൽ, ബലാൽസംഗം തുടങ്ങി എല്ലാ കേസുകളിൽ നിന്നും തേജ്പാലിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്

error: Protected Content !!