നാലാം ദിനവും യുക്രൈന്‍ സംഘര്‍ഷഭരിതം; 37 ,000 സാധാരണക്കാർ യുക്രൈന്‍ സൈന്യത്തിന്റെ ഭാഗം
കീവ് പിടിച്ചെടുക്കുക എന്ന റഷ്യൻ ലക്ഷ്യത്തിൽ നാലാം ദിനവും യുക്രൈന്‍ സംഘര്‍ഷഭരിതം. റിവ്നെയിലും വൊളൈനിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. റഷ്യന്‍ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പൗരന്മാരെ കരുതല്‍ സേനയുടെ ഭാഗമാക്കി പോരിനൊരുക്കുകയാണ് യുക്രൈന്‍. 37 ,000 സാധാരണക്കാരാണ് പട്ടാളത്തിന്റെ ഭാഗമായത്. ഒഡേസയില്‍ യുക്രൈന്‍ വ്യോമകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമായെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. ഇതിനിടെ ഒഖ്തിര്‍ക്കയില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ ആറ് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. . യുക്രൈനിലെ […]
