എഴുപത്തി ഏഴാമത് സ്വാതന്ത്ര ദിന നിറവിൽ രാജ്യം
മഹത്തായ പ്രഭാഷണങ്ങളിൽ ഒന്നാണ് സ്വാതന്ത്ര പുലരിയിൽ നെഹ്‌റു നടത്തിയ വിധിയുമായുള്ള കൂടിക്കാഴ്ച. അസ്വാതന്ത്രങ്ങളുടെ യാതനകൾ അനുഭവിച്ച് തീർത്ത ഒരു ജനത കാതോർത്തിരുന്ന വാക്കുകളായിരുന്നു അത്. ഇന്ന് ഇന്ത്യൻ ജനത 77)൦ സ്വതന്ത്ര ദിനം ആഘോഷിക്കുമ്പോൾ ആ വാക്കുകൾ വീണ്ടും വായിക്കാം. “ദീര്‍ഘകാലം മുമ്പ് വിധിയുമായി നാം ഒരു സന്ധിയുണ്ടാക്കി, പൂര്‍ണമായിട്ടോ മുഴുവനായ അളവിലോ അല്ലെങ്കിലും അതിന്റെ സാരാംശം ഉള്‍ക്കൊണ്ടുകൊണ്ട് ആ പ്രതിജ്ഞ നിറവേറ്റാനുള്ള സമയം ഇതാ ആഗതമായിരിക്കുന്നു. അര്‍ദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും […]
