റഷ്യൻ അധിനിവേശം 11 ദിവസത്തേക്ക്; സാധാരണക്കാരായ ജനങ്ങളെ സഹായിക്കാൻ 3000പേരെ അയക്കാൻ അമേരിക്ക
യുക്രൈനിലെ റഷ്യൻ അധിനിവേശം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ശനിയാഴ്ച രാവിലെ 11 മുതൽ നാലുവരെ ആക്രമണം നിർത്തി സാധാരണക്കാർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയിരുന്നു . എന്നാൽ, നാലുമണിക്കുമുമ്പുതന്നെ റഷ്യ ഷെല്ലാക്രമണം പുനഃരാരംഭിച്ചു. ഇതോടെ തുറമുഖനഗരമായ മരിയോപോളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിർത്തിയതായി യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ റഷ്യൻ സൈന്യം കീവിലെ ഹൈഡ്രോഇലക്ട്രിക് വൈദ്യുത നിലയം ലക്ഷ്യം വെച്ച് നീങ്ങുകയാണെന്ന് യുക്രൈൻ പറഞ്ഞു. കീവിന്റെ തെക്ക് ഭാഗത്ത് നൂറു കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഹൈഡ്രോഇലക്ട്രിക് […]
