ഗുരുഗ്രാം: രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. സഹപാഠികളാണ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പതിനാല് വയസ് പ്രായമുള്ള പെൺകുട്ടിയെയാണ് പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയത്.
ഹരിയായിലെ ഗുരുഗ്രാമിലാണ് ഈ ക്രൂരത നടന്നത്. കായിക മേളയ്ക്കിടെയാണ് പെൺകുട്ടിയെ രണ്ട് സഹപാഠികളും മറ്റൊരു ആൺകുട്ടിയും ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ പരാതി പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പെൺകുട്ടിയും അച്ഛനും പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. പ്രതികളെ പിടികൂടാനുള്ള ഊർജിതമായ ശ്രമത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി. 2022 ഡിസംബർ 18നാണ് കൂട്ട ബലാത്സംഗം നടക്കുന്നത്. പെൺകുട്ടിയും പിതാവും കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്.

