തീവ്രവാദ സംഘടനകള്‍ പ്രണയക്കുരുക്കുണ്ടാക്കി ക്രിസ്തീയ കുടുംബങ്ങളെ ലക്ഷ്യമിടുന്നുവെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മക്കള്‍ മതതീവ്രവാദികളുടെ കെണിയില്‍ കുടുങ്ങുമ്പോള്‍ രക്ഷിതാക്കള്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്നുവെന്നും ഈ അപകടത്തിനെതിരെ ബോധവത്കരണം ആവശ്യമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഞായറാഴ്ചയാണ് ഇടയലേഖനം പുറത്തിറങ്ങിയത്.ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നു. ജന്മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ഥനാ നിയോഗമായി നമുക്ക് സമര്‍പ്പിക്കാം.തീവ്രവാദഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം” – ഇടയലേഖനത്തില്‍ പറയുന്നു.
നമ്മുടെ മക്കള്‍ സുരക്ഷിതരായിരിക്കാന്‍ എട്ടുനോമ്പില്‍ തീക്ഷ്ണമായി പ്രാര്‍ഥിക്കാം,’ എന്നൊക്കെയാണ് ഇടയ ലേഖനത്തില്‍ പറയുന്നത്. തീവ്രവാദസംഘടനകളുടെ പ്രണയക്കുരുക്കില്‍ പെട്ട് കഴിഞ്ഞുകൂടുന്നവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.
ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക്;തലശ്ശേരി അതിരൂപതാ ഇടയലേഖനം

