ന്യൂദൽഹി: പെട്രോളിന്റേയും ഡീസലിന്റേയും ഏക്സൈസ് തീരുവ കേന്ദ്രം കുത്തനെ ഉയർത്തി. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറയുമ്പോളാണ് രാജ്യത്ത് പെട്രോളിന്റെ വില കുത്തനെ കൂടുന്നത്. നികുതി വർധനയോടെ 1.6 ലക്ഷം കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് കരുതുന്നത്. പുതുക്കിയ വർധനവ് ഇന്ന് രാത്രിക്കുള്ളിൽ പ്രാബല്യത്തിൽ വരും. തീരുവ വർധിപ്പിച്ചെങ്കിലും ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞതിനാൽ റീട്ടെയിൽ മാർക്കറ്റിൽ വില വർധന അനുഭവപ്പെടില്ല.
പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് വർധിപ്പിച്ചത്. കോടിക്കണക്കിനു ലാഭം സാമ്പത്തിക പ്രതിസന്ധി സമയത്ത് രാജ്യത്തിനു ഉണ്ടായേക്കാം .നിലവിൽ ഒരു ലിറ്റർ പെട്രോളിന് 32.98 രൂപ നികുതിയായി കൊടുക്കണം. ഡീസലിന് ഇത് 31.83 രൂപയാണ്. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി.ആഗോള തലത്തിൽ എണ്ണ വില ഇടിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കേന്ദ്രം നികുതി വർധനവ് നടപ്പിലാക്കുന്നത്.