കോഴിക്കോട് നാഷണൽ ട്രസ്റ്റും അസാപ്പിൻ്റെയും നേതൃത്വത്തിൽ രക്ഷിതാക്കളുടെ സംഘടനയായ കോഴിക്കോട് പരിവാറിൻ്റെയും സഹകരണത്തോടെ കേക്ക് നിർമ്മാണ പരിശീലനം കൈവരിച്ചത് ജീവിതം മുന്നോട്ട് പോകാനുള്ള വരുമാന മാർഗ്ഗമായത് രക്ഷിതാക്കൾക്ക് ഗുണകരമായി.
ലോക്ഡൗൺ കാലഘട്ടത്തിൽ ജോലിയില്ലാത്തതിനാൽ കുട്ടിയുടെ മരുന്നിനും ജീവിത ചിലവിനുമായി ഉപകാരമായി മാറി ഈ കേക്ക് നിർമാണം.
കൊടുവള്ളി ബ്ലോക്കിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ചാണ് ഭിന്നശേഷി കുട്ടികളുടെ 35 രക്ഷിതാക്കൾക്ക് പരിശീലനം അസാപ്പ് നൽകിയത്. കേരളത്തിൽ ആദ്യമായാണ് ഇത്തരം പരിശീലനം നടന്നത്.
ബഹു ജില്ലാ കളകടർ സാംബശിവറാവു ഐ.എ.എസ്.പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു 2019 സപ്തംബറിൽ ഈ കോഴ്സ് ആരംഭിച്ചത്. അസാപ് കോർഡിനേറ്റർ മേഴ്സി പ്രിയ, നാഷണൽ ട്രസ്റ്റ് ജില്ല കൺവീനർ പി. സിക്കന്തർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശീലനം പുർത്തികരിച്ചത്.
ഫൈനൽ എക്സാം കഴിഞ്ഞ് റിസൾട്ടിനായി കാത്തിരിക്കുന്ന വേളയിലായിരുന്നു വീടിനകത്ത് നിന്ന് തന്നെ വരുമാനമാർഗം ലഭിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തിയത്.

