
ഈ വര്‍ഷത്തെ ഹജ്ജ് നിര്‍ത്തിവെച്ചിട്ടുണ്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി. കുന്ദമംഗലം ന്യൂസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹജ്ജ് നിര്‍ത്തിവെച്ചെന്ന സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹജ്ജ് നിര്‍ത്തിവെച്ചതായി സൗദി അറേബ്യൻ മന്ത്രാലയത്തിൽ നിന്ന് ഇതുവരെ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല., നിര്‍ത്തിവെക്കുമെന്ന് ആശങ്കപ്പെടാന്‍ സമയമായിട്ടില്ല. മുന്‍പ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഉചിതമായ തീരുമാനമാണ് സൗദി എടുത്തിട്ടുള്ളത്, ഇന്ത്യ ഗവണ്‍മെന്റും വിവരങ്ങള്‍ ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല. കോവിഡിന്റെ ഗതി വ്യക്തമാവുന്നത് വരെ എല്ലാ രാജ്യങ്ങളും ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഹജ്ജിന് മൂന്ന് മാസത്തിലധികമുണ്ട്.വിദേശികളുടെ പ്രവേശനം ഒഴിവാക്കി ആരാജ്യത്തുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുമേ എന്നും പറയാറായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

