Kerala

കുഞ്ഞിനെ വാങ്ങിയത് മക്കളില്ലാത്തതിനാൽ; യുവതിയുടെ മൊഴി

തിരുവനന്തപുരം: തൈക്കാട് നിന്ന് നവജാത ശിശുവിനെ വാങ്ങിയത് തനിക്ക് മക്കളില്ലാത്തതിനാലെന്ന് കരമന തിരുവല്ലം സ്വദേശിനി. ജോലി സ്ഥലത്ത് നിന്ന് പരിചയപ്പെട്ട സ്ത്രീയിൽ നിന്നുമാണ് കുഞ്ഞിനെ വാങ്ങിയതെന്നും അവരുടെ ഭർത്താവ് സ്ഥിരമായി ആവശ്യപ്പെട്ടപ്പോഴാണ് പണം നൽകിയതെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

സൗഹൃദത്തിന്‍റെ പേരിലാണ് കുട്ടിയെ വാങ്ങിയത്. പിന്നീട് മാതാപിതാക്കള്‍ക്ക് 3 ലക്ഷം നല്‍കി. പണം ആവശ്യപ്പെട്ടത് യുവതിയുടെ ഭര്‍ത്താവാണ്. ഉള്ളൂരില്‍ താമസിച്ചിരുന്ന ദമ്പതികളാണ് കുട്ടിയുടെ മാതാപിതാക്കളെന്നും തിരുവല്ലം സ്വദേശിനി പറഞ്ഞു.

ജോലി ചെയ്യുന്ന സ്ഥലത്ത് വെച്ചാണ് കുഞ്ഞിന്‍റെ യഥാർത്ഥ അമ്മയെ പരിചയപ്പെടുന്നത്. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് വീണ്ടും കാണുന്നത്. ആ സമയത്ത് അവർ ഏഴ് മാസം ഗർഭിണിയായിരുന്നു. പ്രസവ സമയത്ത് ആശുപത്രിയിലെത്തി കണ്ടു. മൂന്നാം ദിവസം ആശുപത്രിക്ക് പുറത്തുവെച്ചാണ് കുഞ്ഞിനെ വാങ്ങിയത്. ഞങ്ങൾക്ക് മക്കളില്ല. കുഞ്ഞിനെ തരുന്നതിൽ പ്രശ്നമില്ലെന്ന് കുട്ടിയുടെ അമ്മയും പറഞ്ഞു.

പിന്നീട് യുവതിയുടെ ഭർത്താവായ ഓട്ടോ ഡ്രൈവർ വിളിച്ച് ശല്യം ചെയ്യാൻ തുടങ്ങിയതോടെയാണ് പണം നൽകിയത്. ഭക്ഷണത്തിനും മരുന്നിനുമാണ് പണം കൊടുത്തത്. ഏഴ് ദിവസം കുഞ്ഞിനെ വീട്ടിൽ സംരക്ഷിച്ചിരുന്നു. ഇത് നിയമപരമായി തെറ്റാണെന്ന് അറിയില്ലായിരുന്നു. ദത്തെടുക്കാൻ കഴിയുമെങ്കിൽ ആ കുഞ്ഞിനെ തന്നെ എടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കരമന സ്വദേശിനി പറഞ്ഞു.

നവജാത ശിശുവിനെ വിൽപ്പന നടത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസും ചൈൽഡ് ലൈനും ചേർന്നാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിൽ കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. കരമനസ്വദേശിനിയായ മുപ്പത്തിയൊൻപതുകാരിയാണ് കുട്ടിയെ വാങ്ങിയത്. രണ്ടു വിവാഹം കഴിച്ച ഇവർക്കു കുട്ടികളില്ല.

സ്ത്രീയുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞില്ലാത്ത വീട്ടിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ ഒരാഴ്ച മുമ്പ് വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്‍റെ വിൽപ്പനയുടെ വിവരങ്ങൾ പുറത്ത് വന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!