പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തിൽ വഴിത്തിരിവ്.ഷാരോണിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. മറ്റൊരു വിവാഹ ഒറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാകാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.ചോദ്യം ചെയ്യൽ എട്ടു മണിക്കൂർ പിന്നിട്ടു.പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന ഷാരോൺ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെയാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. ഇതിനു പിന്നാലെ സംശയം ഉണർത്തുന്ന തരത്തിൽ പെൺകുട്ടിയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു.
ഷാരോണിന്റെ ദുരൂഹ മരണം കൊലപാതകം,കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്,കഷായത്തിൽ വിഷം കലർത്തി

