മണിപ്പൂർ സംഘർഷം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭ. വിഷയത്തിൽ സർക്കാരിന് വീഴ്ച ഉണ്ടായെന്നും ഇടിയാൻ സംസ്കാരത്തിന് സംഭവം നാണക്കേടാണെന്നും ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ തോമ മാത്യൂസ് തൃതീയന്‍ ബാവ കുറ്റപ്പെടുത്തി.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ വിമർശനമുന്നയിച്ചു.
ക്രിസ്ത്യാനികളും ഇതര വിഭാഗങ്ങളും മണിപ്പൂരില്‍ മരിച്ചുവീഴുകയാണെന്ന് ബസേലിയോസ് മാര്‍ തോമ മാത്യൂസ് തൃതീയന്‍ ബാവ ചൂണ്ടിക്കാട്ടി. ആഭ്യന്തരമന്ത്രി ഇടപെട്ടിട്ടും കലാപം അവസാനിപ്പിക്കാന്‍ കഴിയുന്നില്ലെന്നും ആരും കൊല്ലപ്പെടാതിരിക്കണമെന്നും ഇനിയെങ്കിലും ഇതിന് പരിഹാരം കാണണമെന്നും ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ വിമര്‍ശനങ്ങള്‍.

