അരിക്കൊമ്പൻ ദൗത്യം നീളുന്നതായി റിപ്പോർട്ട്. മരങ്ങൾ തിങ്ങിനിറഞ്ഞ ഭാഗത്തേക്ക് അരിക്കൊമ്പൻ നീങ്ങിയതും പ്രതിസന്ധിയായിട്ടുണ്ട്. ആനയെ പ്ലാന്‍റേഷനില്‍ നിന്ന് പുറത്തെത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. ആന നീങ്ങാന്‍ സാധ്യതയുള്ള മേഖലയിലേക്ക് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.
ആനയെ ദൗത്യസംഘം വളഞ്ഞിട്ടുണ്ട്. മയക്കുവെടി വയ്ക്കുന്നതിന് കൃത്യമായ പൊസിഷനായ് കാത്തിരിക്കുകയാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം. അഞ്ച് മയക്കുവെടികളെ അതിജീവിച്ചവനാണ് അരിക്കൊമ്പൻ. ഇതാണ് ഇത്തവണത്തെയും ദൗത്യസംഘത്തിന്റെ പ്രധാന പ്രശ്നം. വൈകീട്ട് മൂന്ന് മണി വരെ മയക്കുവെടി വയ്ക്കാം എന്നാണ് നിയമം. അതിനു മുൻപേ തന്നെ ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നാണ് ദൗത്യസംഘത്തിന്റെ പ്രതീക്ഷ.

