കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പാലക്കാട് ചെര്‍പ്പുളശേരിയിലെ സ്വാശ്രയ മെഡിക്കല്‍ കോളജിന് നല്‍കിയ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍(ഇ.സി.)നിന്ന് രണ്ട് സുപ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കിയിരുന്നുവെന്ന് കേരളം.സുപ്രധാനമായ രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് കേരളം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മെഡിക്കൽ കോളേജ് വീഴ്ച വരുത്തിയാല്‍ അതുമായി ബന്ധപ്പെട്ട സര്‍ക്കാറിന്‍റെ ഉറപ്പ് സംബന്ധിച്ച സുപ്രധാനമായ വ്യവസ്ഥയും ഒഴിവാക്കിയിരുന്നതായി സംസ്ഥാനം വ്യക്തമാക്കി. കോവിഡ് കാലത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് സ്വകാര്യ മെഡിക്കല്‍ കോളേജിന് നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.സംസ്ഥാന സര്‍ക്കാര്‍ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി. എന്‍. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
‘സ്വകാര്യ മെഡിക്കല്‍ കോളേജിന് ഇ.സി നല്‍കിയത് സുപ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കി’നടപടി ശൈലജയുടെ കാലത്ത്

