Kerala National News

കോവിഷീല്‍ഡ് വാക്സിന്‍ ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്കു വേണ്ടി; നിലവില്‍ മൂന്നാം ഡോസ് നല്‍കാന്‍ വ്യവസ്ഥയില്ലെന്നും ഹൈക്കോടതിയോട് കേന്ദ്രം

കോവിഷീല്‍ഡ് വാക്സിന്റെ ഒന്നാം ഡോസിനു ശേഷമുള്ള ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. വാക്സിന്‍ക്ഷാമം കൊണ്ടല്ല ഇടവേള 84 ദിവസമാക്കിയതെന്നും കേന്ദ്രം അറിയിച്ചു. നിലവില്‍ മൂന്നാംഡോസ് വാക്സിന്‍ നല്‍കാന്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടു ഹര്‍ജികളാണ് ഹൈക്കോടതി മുന്‍പാകെ വന്നത്. ഇതിലൊന്ന് കിറ്റക്സ് കമ്പനി നല്‍കിയതായിരുന്നു. തങ്ങളുടെ ജീവനക്കാര്‍ക്ക് കോവിഷീല്‍ഡിന്റെ വാക്സിന്റെ ആദ്യ ഡോസ് നല്‍കിയെന്നും അതു കഴിഞ്ഞ് 45 ദിവസമായിട്ടും രണ്ടാം ഡോസ് കുത്തിവെപ്പ് നല്‍കാന്‍ അനുമതി നല്‍കുന്നില്ല എന്നായിരുന്നു കിറ്റക്സിന്റെ പരാതി. വാക്സിന്‍ എടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് ഹൈക്കോടതിയെ സമീപിച്ചത്.

കിറ്റക്സിന്റെ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. ഈ വിശദീകരണത്തിലാണ്, കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വാക്സിന്റെ ലഭ്യതക്കുറവ് കൊണ്ടാണോ വാക്സിന്റെ ഇടവേള വര്‍ധിപ്പിച്ചതെന്ന് കോടതി ചോദിച്ചിരുന്നു. എന്നാല്‍ വാക്സിന്റെ ലഭ്യതക്കുറവല്ല ഇതിന് കാരണമെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ഗരേഖ അടിസ്ഥാനമാക്കിയാണ് ഇടവേള നിശ്ചയിച്ചത്. നിലവില്‍ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചിരിക്കുന്നത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

കണ്ണൂര്‍ സ്വദേശിയായ ഗിരികുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയും പിന്നീട് കോടതി മുന്‍പാകെ വന്നു. കോവാക്സിന്‍ കുത്തിവെപ്പാണ് ഇദ്ദേഹം എടുത്തിരുന്നത്. എന്നാല്‍ അതിനു ശേഷം വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍, കോവാക്സിന് വിദേശരാജ്യങ്ങള്‍ അംഗീകാരം നല്‍കാത്തതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ്, സൗദിയിലേക്ക് ജോലിക്കു പോകാന്‍ മൂന്നാംഡോസ് ആയി കോവിഷീല്‍ഡ് വാക്സിന്‍ കുത്തിവെക്കാന്‍ അനുമതി തേടി ഗിരികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കി.

മൂന്നാംഡോസ് കോവിഡ് വാക്സിന്‍ നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. മൂന്നാം ഡോസിന്റെ കാര്യത്തില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നും കേന്ദ്രം അറിയിച്ചു. മാത്രമല്ല, ഒരു ഡോസ് വാക്സിന്‍ എടുത്താലും നിലവിലെ സാഹചര്യത്തില്‍ ഹര്‍ജിക്കാരന് സൗദിയിലേക്ക് പോകാനാവില്ല. ഈ സാഹചര്യത്തില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വാക്സിന്‍ എടുക്കാന്‍ ഹര്‍ജിക്കാരനെ അനുവദിക്കാനാകുമോ എന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!