ഗവര്‍ണറോടുള്ള സമീപനത്തില്‍ യുഡിഎഫിലേയും കോണ്‍ഗ്രസിലേയും ഭിന്നത മറനീക്കി പുറത്തുവരുന്നു.ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണം. പാർട്ടിക്ക് ഉള്ളിൽ ഇതേക്കുറിച്ച് ചർച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.ഗവര്‍ണര്‍ കാവിവത്കരണം നടത്തുന്നുവെന്നും അത് അംഗീകരിക്കില്ലെന്നുമാണ് മുരളീധരന്‍ പറയുന്നത്. ഗവര്‍ണറുടെ നിലപാടിനെ വി.ഡി സതീശനും കെ. സുധാകരനും കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു.ഗവർണര്‍ എടുത്തു ചാടി പ്രവർത്തിക്കുകയാണ്. ഗവർണർ രാജാവ് ആണോ? ഈ ഗവർണറെ അംഗീകരിക്കാനാവില്ല. പാർട്ടിക്ക് ഇന്ത്യയിൽ ഒരു നയമെ ഉള്ളൂവെന്നും കെ മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ കാവിവത്കരണം നടത്തുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. എന്നാല്‍, താന്‍ പറഞ്ഞത് കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള നിലപാടാണെന്ന് മുരളീധരന്‍ അവകാശപ്പെടുന്നു. ‘ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ കാവിവത്കരണം നടത്തുന്നു. കെ.സി വേണുഗോപാല്‍ ഇക്കാര്യത്തില്‍ പറഞ്ഞ അഭിപ്രായത്തോടാണ് തനിക്ക് യോജിപ്പ്. സുധാകരനും സതീശനും പറഞ്ഞ അഭിപ്രായത്തെക്കുറിച്ച് തനിക്കറിയില്ല, അത് അവരോട് തന്നെ ചോദിക്കണം’ – മുരളീധരന്‍ പറഞ്ഞു.
രാജാവ് ആണോ? ‘ഗവര്‍ണറുടെ കാവിവത്കരണം അംഗീകരിക്കില്ല,സുധാകരനേയും സതീശനേയും തള്ളി കെ. മുരളീധരന്‍

