Kerala News

കേന്ദ്ര മന്ത്രി വി.മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വി.മുരളീധരന്റെ നേതൃത്വത്തില്‍ തരംതാഴ്ന്ന രാഷ്ട്രീയക്കളി നടന്നുവെന്ന് കെ.മുരളീധരന്‍ എംപി. കൊടിപിടിച്ച് ട്രെയിനിനകത്ത് ബിജെപി പ്രവര്‍ത്തകര്‍ കയറുകയും നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതിനായി ട്രെയിന്‍ വൈകിപ്പിച്ചെന്നും മുരളീധരന്‍ പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥര്‍ നിസ്സഹായരായിരുന്നുവെന്നും അവര്‍ എന്തെങ്കിലും തരത്തിലുള്ള ആക്ഷന്‍ എടുത്താല്‍ വി.മുരളീധരന്‍ ഇടപെടല്‍ നടത്തിയിരുന്നെന്നും വടകര എംപി പറഞ്ഞു.

‘സഹമന്ത്രിമാരുടെ ഡല്‍ഹിയിലെ റോള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇവിടെ വന്നിട്ട് ഇല്ലാത്ത പത്രാസ് കാണിക്കരുത്. പ്രധാനമന്ത്രി വരുമ്പോള്‍ പിന്നാലെ വരുന്നതാണ് ഇവരുടെ ജോലി. കൂടുതല്‍ പറയുന്നില്ല’, കെ.മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം-കൊല്ലം ബ്രോഡ്‌ഗേജിന്റെ ഉദ്ഘാടനത്തിന് അടിയന്തരവസ്ഥ കാലത്തായിട്ടുപോലും ഒരാളും കോണ്‍ഗ്രസിന്റെ കൊടി പിടിച്ചില്ല. ഒ.രാജഗോപാല്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം മുന്‍കൈ എടുത്ത് ജനശതാബ്ദി കൊണ്ടുവരുന്നത്. ഒരു ബഹളവും ഉണ്ടായിരുന്നില്ല. ഞങ്ങളൊക്കെ ഉദ്ഘാടനത്തിന് പോയിരുന്നു.

എന്തിനാണ് ബിജെപി ഇപ്പോള്‍ ഇങ്ങനെ നാടകം കളിക്കുന്നത്. പത്ത് വോട്ട് പോലും കേരളത്തില്‍ കിട്ടില്ല. വോട്ടിങ്‌മെഷീന്‍ ഓണാക്കുമ്പോള്‍ തന്നെ പൊട്ടിപ്പോകും.

വികസനം ആര് കൊണ്ടുവന്നു എന്നത് ചര്‍ച്ചചെയ്യേണ്ടത് തന്നെയാണ്. അതില്‍ എംപിമാരുടെ പങ്കുമുണ്ട്. കേരള സര്‍ക്കാരും ശുപാര്‍ശ ചെയ്തിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനില്‍ വരാം സ്വീകരിക്കുകയും ചെയ്യാം. എന്നാല്‍, വന്നവരൊക്കെ കൊടി പിടിച്ച് ട്രെയിനില്‍ കയറി നേതാക്കള്‍ക്ക് മുദ്രാവാക്യം വിളിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

കേരളത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലാത്ത വി.മുരളീധരന്‍ കേരളത്തിന് വല്ലതും നല്‍കുകയാണെങ്കില്‍ താനറിയാതെ കൊടുക്കരുതെന്നും മന്ത്രിമാരോട് പറഞ്ഞിട്ടുണ്ട്. ചില മന്ത്രിമാര്‍ ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടുണ്ട്.

സാധാരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കൊക്കെ ജയിക്കുമോ തോല്‍ക്കുമോ എന്ന ടെന്‍ഷന്‍ ഉണ്ടാകും. വി.മുരളീധരന് അതിന്റെ ആവശ്യംപോലുമില്ലെന്നും കെ.മുരളീധരന്‍ പരിഹസിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!