പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്ഡിന് പേര് നൽകി. ഓപ്പറേഷൻ ഒക്ടോപസ് എന്നാണ് നൽകിയിരിക്കുന്ന പേര്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷയാണ് നേരിട്ട് മേൽനോട്ടം വഹിച്ചത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയിരിക്കുന്നത്. ( operation octopus against popular front )
റെയ്ഡിനായി വിവിധ ഏജൻസികളെ ഉൾപ്പെടുത്തി ഡൽഹിയിൽ കൺട്രോൾ റൂം തുറന്നു. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡിന്റെ ഭാഗമായി. റെയ്ഡ് നിയന്ത്രിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ്. എൻഐഎ, ഇഡി, ഐബി, സിആർപിഎഫ്, 15 സംസ്ഥാനങ്ങളിലെ പൊലീസ് തുടങ്ങിയവർ റെയ്ഡിനായി സഹകരിച്ചു.

