ചന്ദ്രയാൻ മൂന്ന് ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍-3 പേടകമിറങ്ങിയതിന് ഏതാനും മണിക്കൂറുകൾക്കും ശേഷം, അര്‍ധരാത്രി ഒരു മണിയോടുകൂടിയാണ് ലാന്‍ഡറില്‍നിന്ന് റാംപിലൂടെ റോവര്‍ പുറത്തിറങ്ങിയത്.റോവറിലെ സോളാർ പാനൽ വിടർന്നു. റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. അശോക സ്തംഭവും ഐഎസ്ആർഒയുടെ ചിഹ്നവും ചന്ദ്രോപരിതലത്തിൽ പതിപ്പിച്ചാണ് റോവറിന്റെ യാത്ര. ആറ് ചക്രമുള്ള റോബോട്ടിക് വാഹനമായ പ്രഗ്യാന്‍ റോവറിന് ഒരു ചാന്ദ്രദിനമാണ് ആയുസുള്ളത്. ഭൂമിയിലെ 14 ദിവസങ്ങളാണ് ഒരു ചാന്ദ്രദിനം.ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകും.ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പേടകം പഠിക്കുക. ഈ പതിനാല് ദിനങ്ങളിൽ റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്നും വരുന്ന ഡാറ്റാ വിശകലനം ചെയ്യാൻ തുടങ്ങും.
റോവര്‍ ചിലപ്പോള്‍ ഒരു ദിവസത്തിനു ശേഷമേ പുറത്തിറക്കാന്‍ സാധിക്കൂ എന്ന് പേടകം ചന്ദ്രോപരിതലം തൊട്ടതിനു പിന്നാലെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞിരുന്നു. എന്നാല്‍, അതിനു മുന്നേതന്നെ ഇറക്കാനായി. 14 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പഠന- പരീക്ഷണ ദിനങ്ങളാണ് ഇനിയുള്ളത്. ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യമടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ റോവര്‍ വഴി അറിയാനാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

