Kerala

സിപിഎം നേതാവ് എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; മാധ്യമപ്രവർത്തകൻ വിനു വി ജോണിന് ചോദ്യം ചെയ്യൽ നോട്ടീസ്

തിരുവനന്തപുരം: വാർത്താപരിപാടിക്കിടെ ആക്രമണ ഭീഷണി നടത്തിയെന്ന സിഐടിയു നേതാവും സിപിഎം രാജ്യസഭാ അംഗവുമായ എളമരം കരീമിന്റെ പരാതിയിൽ മുതിർന്ന മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് ചീഫ് അസോസിയേറ്റ് എഡിറ്ററുമായ വിനു വി ജോണിനെതിരെ കേരള പൊലീസ്. ഇന്ന് രാവിലെ 11ന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നൽകി.

ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ 2022 മാർച്ച് 28 മുതൽ രാജ്യത്ത് നടത്തിയ 48 മണിക്കൂർ പണിമുടക്കിനിടെ സംഭവമാണ് കേസിന് അടിസ്ഥാനം. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് എടുത്ത കേസിലാണ് നടപടി. സിആർപിസിയിലെ 41 എ പ്രകാരമാണ് നോട്ടീസ്. തുടർന്നും സമാന കുറ്റം ചെയ്യരുതെന്നും തെളിവുകൾ ഇല്ലാതാക്കരുതെന്നുമുള്ള നിർദേശങ്ങളും ഈ നോട്ടീസിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ നൽകി. ചോദ്യം ചെയ്യേണ്ട മതിയായ കാരണം അന്വേഷണത്തിൽ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

2022 മാർച്ച് 28 ന് നടന്ന സംഭവത്തിൽ ഏപ്രിൽ 28ന് 10.30നാണ് പരാതി കിട്ടിയതെന്നും എഫ്ഐആറിൽ പറയുന്നു. അന്നേദിവസം 11.06ന് തന്നെ കേസെടുത്തു. ടി വി ചാനൽ പ്രോഗ്രാം വഴി ഏളമരത്തെ ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരാൽ ആക്രമിക്കപ്പെണമെന്നും മനഃപൂർവം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോൺ പ്രവർത്തിച്ചുവെന്നുമാണ് ആരോപണം.

പണിമുടക്കിനിടെ രോഗിയുമായി കോഴിക്കോട് ആശുപത്രിയിലേക്ക് പോയ യാസിർ എന്ന ഓട്ടോറിക്ഷ ഡ്രൈവറെ തിരൂരിൽ വെച്ച് സമരാനുകൂലികൾ ക്രൂരമായ മർദിച്ചിരുന്നു. അതേക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരോട് എളമരം കരീം പറഞ്ഞത് ‘മാസങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ച പണിമുടക്കായിരുന്നു ഇത്, അന്ന് റോഡിലിറങ്ങിയിട്ട് പിച്ചി മാന്തി എന്നൊക്കെ പറഞ്ഞു വരികയാണ്. ഇതൊക്കെ പണിമുടക്ക് തകർക്കാൻ വേണ്ടിയാണ്,’ എന്നായിരുന്നു. മാർച്ച് 28 ന് ഈ വിഷയം ചർച്ച ചെയ്ത സമയത്ത് അവതാരകനായ വിനു വി ജോൺ പറഞ്ഞ വാക്കുകളാണ് കേസിനാധാരം.

‘”എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വരുത്തണമായിരുന്നു,” എന്നാണ് വിനു വി ജോൺ പറഞ്ഞത്.’ എന്നായിരുന്നു കേസിന് ആസ്പദമായ പരാമർശം.

ഇത് എളമരം കരീമിനെതിരെ ആക്രമണത്തിനുള്ള ആഹ്വാനമാണെന്ന നിലപാടിലായിരുന്നു സിപിഎം. ഇതേതുടർന്നാണ് ചർച്ച നടന്ന് ഒരു മാസം കഴിഞ്ഞ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ എളമരം പരാതി നൽകിയത്. അന്ന് തന്നെ ഐപിസിയിലെ നാല് വകുപ്പുകളും കേരളാ പോലീസ് ആക്ടിലെ ഒരു വകുപ്പും ചേർത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!