കണ്ണൂരിൽ യുവതിയെ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പകയെന്ന് പൊലീസ് സ്ഥിരീകരണം.പാനൂർ വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ ( 22 ) യെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് സംഭവമുണ്ടായത് .കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാം ജിത്താണ് കസ്റ്റഡിയിലായത്.വിഷ്ണുപ്രിയയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിരന്തരം യുവതിയുമായി ബന്ധപ്പെട്ട യുവാവിനെ പോലീസ് കണ്ടെത്തിയതായാണ് വിവരം.പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.ഇയാളുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും.കഴുത്തറുത്ത് അറ്റുതൂങ്ങിയ അവസ്ഥയിലായിരുന്നു ഇരു കൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹംയുവതിയുടെ കൈകളില്‍ അടക്കം മാരകമായ മുറിവേറ്റിരുന്നു.തൊട്ടടുത്ത് മരണം നടന്ന കുടുംബവീട്ടിൽ നിന്ന് രാവിലെ കുളിക്കാനും വസ്ത്രം മാറാനുമായി വീട്ടിലേക്ക് പോയതായിരുന്നു വിഷ്ണുപ്രിയ. മകൾ തിരിച്ചെത്താൻ വൈകിയതോടെ തിരഞ്ഞുപോയപ്പോഴാണ് മരിച്ച് കിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടെത്തിയത്
വിഷ്ണുപ്രിയയുടെ കഴുത്ത് അറ്റുതൂങ്ങിയ അവസ്ഥയിൽ;കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പകയെന്ന് സംശയം,പ്രതി കസ്റ്റഡിയിൽ

