വയനാട് വടക്കനാട് കർഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന്. മയക്കുവെടി വെച്ചേക്കും. ദൗത്യത്തിനായി നിലവിൽ രണ്ട് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. ആർ ആർ ടി സംഘം കൃത്യമായി കാട്ടാനയുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കുട്ടിക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യമാണ് പുരോഗമിക്കുന്നത്. കൃത്യമായ പദ്ധതി രൂപീകരിച്ചുകൊണ്ടാണ് വനം വകുപ്പും ആർ ആർ ടി സംഘവും മുന്നോട്ട് പോകുന്നത്.
ഇക്കഴിഞ്ഞ മൂന്നിന് രാത്രിയോടെയാണ് വടക്കനാട് പച്ചാടിയിലെ കർഷകനായ രാജീവ് കൃഷിയിടത്തിൽവെച്ച് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് കാട്ടാനയെ ഉടൻ പിടികൂടാമെന്ന വൈൽഡ് ലൈഫ് വാർഡൻ്റെ ഉറപ്പിന്മേലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. എന്നാൽ നടപടികൾ വീണ്ടും വൈകിയതോടെ ബത്തേരി ഡി എഫ് ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

