ബലാത്സംഗ കേസിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി.കേസിൽ കോടതി ഇന്നലെ എം എൽ എയ്ക്ക് മുന്‍കൂര്‍ജാമ്യം നൽകിയിരുന്നു.താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഉയർന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാണെന്നുമാണ് എംഎൽഎയുടെ പ്രതികരണം.കോടതി നിര്‍ദ്ദേശ പ്രകാരം നാളെ എൽദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ ഹാജരാകണം.ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും എല്‍ദോസ് പറഞ്ഞു.തനിക്കെതിരെ ഉയർന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കോടതിയുടെ മുന്നിലാണ് ഇപ്പോൾ കോസുള്ളത്. നിബന്ധനകൾക്ക് വിധേയമായാണ് മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്, ആ നിബന്ധനകൾ ഉള്ളതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം കോടതിയിൽ തെളിയിക്കപ്പെടും. ഞാൻ കുറ്റവിമുക്തനാകും അതിലെനിക്ക് ഉത്തമവിശ്വാസമുണ്ട്”,പാർട്ടിക്ക് തന്റെ വിശദീകരണം നൽകിയെന്നും ഇനി പാർട്ടി തീരുമാനിക്കട്ടെയെന്നും എംഎൽഎ പറഞ്ഞു. എൽദോസ് പറഞ്ഞു.
‘നിരപരാധിയാണ്’ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല എൽദോസ് വീട്ടിലെത്തി

