നിയമസഭയിൽ ഡൽഹി ബജറ്റ് ഇന്ന് അവതരിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപ്പെട്ട് ബജറ്റ് അവതരണം തടഞ്ഞെന്നും ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നതെന്നുമാണ് കെജ്രിവാളിന്റെ ആരോപണം. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. ബ
ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കി വെച്ച തുകയെക്കാള്‍ കൂടുതല്‍ പരസ്യത്തിനായി മാറ്റിവെച്ചിരിക്കുന്നുവെന്നും ഇക്കാര്യത്തിൽ വിശദീകരണം തേടുക മാത്രമാണ് ചെയ്തെന്നുമാണ് കേന്ദ്ര മണ്ടരാലയം പറയുന്നത്.
ബജറ്റില്‍ ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയത് ഏഴ് ദിവസത്തിന് ശേഷമെന്ന് ഡല്‍ഹി ധനമന്ത്രി കൈലാഷ് ഗെഹ്ലോട്ടും അറിയിച്ചിട്ടുണ്ട്. ഫയല്‍ മൂന്ന് ദിവസം ചീഫ് സെക്രട്ടറി പിടിച്ച് വെച്ചതായും ചീഫ് സെക്രട്ടറിയുടെ നീക്കത്തിൽ ദുരൂഹതയുണ്ടെന്നും ആം ആദ്മി പാർട്ടി ആരോപിക്കുന്നു.
ഡൽഹി സർക്കാരിന് ഫയൽ നൽകിയത് ഇന്നലെ ഉച്ചക്ക് ശേഷമാണെന്നും ബജറ്റ് വൈകിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നും കൈലാഷ് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെയും, ധന സെക്രട്ടറിയുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കണം. പരസ്യത്തിനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്ര ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്യത്തിനായി നീക്കി വച്ചത് 550 കോടി രൂപയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് 22000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.