പൂജപ്പുര സെന്‍ട്രല്‍ ജയില്‍ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഭാര്യയെ കാണാനായാണ് ജയില്‍ ചാടിയതെന്നാണ് പ്രതിയുടെ മൊഴി. ഇന്ന് പകല്‍ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു പ്രതി കോടതിയിലെത്തിയത്.
പൂജപ്പുര സെൻട്രൽ ജയിലിലെ അലക്കു കേന്ദ്രത്തിൽ ജോലിചെയ്യവേ, അസിസ്റ്റന്റ് പ്രിസൺ ഓഫീസറുടെ കണ്ണുവെട്ടിച്ചാണ് ജീവപര്യന്തം തടവുകാരനായ ജാഹിർ ഹുെൈസൻ രക്ഷപ്പെട്ടത്. അലക്കാൻ കൊടുത്ത ഷർട്ടുമിട്ടാണ് ഇയാൾ കടന്നത്

