Kerala News

അത് മലബാറിലെ സാധാരണ പ്രയോഗം, മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല – കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെ പട്ടി എന്ന് വിളിച്ചിട്ടില്ല എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അത്തരമൊരു പരാമര്‍ശത്തില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. അത് മലബാറിലെ സാധാരണ പ്രയോഗമാണ്. തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണം അല്ല. എല്‍ഡിഎഫ് പ്രചരണത്തിന് ഉപയോഗിച്ചാല്‍ 10 വോട്ട് കൂടുതല്‍ കിട്ടുമെന്നും സുധാകരന്‍ പറഞ്ഞു. പരാമര്‍ശത്തിന്റെ പേരില്‍ യുഡിഎഫിന്റെ വോട്ടുകള്‍ കുറയില്ലെന്നും കെ.സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു.

‘ഞാന്‍ ചങ്ങലപൊട്ടിയ പട്ടി’യെപ്പോലെയാണ് ഓടുന്നതെന്ന് എന്നേക്കുറിച്ചുതന്നെ പറയാറുണ്ട്. അതിനര്‍ഥം ഞാന്‍ പട്ടിയാണെന്നല്ല. അദ്ദേഹം പട്ടിയാണെന്നല്ല. അത് മലബാറിലെ നാടന്‍ശൈലിയിലുള്ള ഒരു ഉപമയാണ്. അല്ലാതെ അദ്ദേഹം പട്ടിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. അല്ലാതെ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയില്‍ ഒരു വാക്കും ഉപയോഗിച്ചിട്ടില്ല’ സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഭരണം സ്തംഭിച്ച് നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തിട്ടില്ല. ജനങ്ങളോട് ബാധ്യത ഉള്ള മുഖ്യമന്ത്രി സര്‍ക്കാര്‍ പണം ചെലവഴിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തില്‍ ഉപയോഗിച്ച പ്രയോഗമാണ്. തൃക്കാക്കരയില്‍ ഭരണ സംവിധാനം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും സുധാകരന്‍ ആരോപിച്ചു.

പിണറായി വിജയന്‍ ‘ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയില്‍ ഓടിനടക്കുന്നത്’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

‘ഹാലിളകിയത് ഞങ്ങള്‍ക്കല്ല, അദ്ദേഹത്തിനാണ്. ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓര്‍മ വേണം. ഒരു നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ചങ്ങല പൊട്ടിയ നായ വരുന്നതു പോലെയല്ലേ അദ്ദേഹം വരുന്നത്. ചങ്ങല പൊട്ടിയാല്‍ നായ എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്. അയാളെ നിയന്ത്രിക്കാന്‍ ആരെങ്കിലും ഉണ്ടോ? പറഞ്ഞു മനസിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാള്‍ ഇറങ്ങി നടക്കുകയല്ലേ?’- ഇതായിരുന്നു സുധാകരന്റെ വാക്കുകള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!