കൊടുങ്ങലൂരില്‍ വെട്ടേറ്റ യുവതി മരിച്ചു.മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്‌ക്കൂട്ടറില്‍ മടങ്ങവെയാണ് ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സിക്ക് വെട്ടേറ്റത്.തുണിക്കട അടച്ച് മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു സംഭവം. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിന്‍സിയുടെ തുണികടയിലെ മുന്‍ ജീവനക്കാരനായ റിയാസ് സ്കൂട്ടർ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു.ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി വെട്ടേറ്റിരുന്നു.
വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. 30 വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുണ്ടായിരുന്നത്.
സംഭവത്തിന് ശേഷം പ്രതി റിയാസ് രക്ഷപ്പെടുകയായിരുന്നു. അപകടസമയം റിന്‍സിക്ക് ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമം കണ്ട് നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്.

