കോഴിക്കോട് വടകര ചെണ്ടത്തൂരിൽ ബോംബ് സ്ഫോടനം നടന്ന വീട്ടിൽ പൊലീസ് പരിശോധന തുടരുന്നു .
പഞ്ചായത്ത് മെമ്പർ നൽകിയ പരാതിയിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തതായി റൂറൽ എസ് പി ശ്രീനിവാസ് വ്യക്തമാക്കി. ഓലപ്പടക്കത്തിന്റെ മരുന്നെടുത്താണ് സ്‌ഫോടക വസ്തു നിർമ്മിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തിൽ പരുക്കേറ്റയാളുടെ മൊഴി രേഖപ്പെടുത്തുമെന്ന് റൂറൽ എസ് പി അറിയിച്ചു.
സ്ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകൻ ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിരുന്നു. പരുക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹരി പ്രസാദിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂ.ആശുപത്രിയില്‍ ഇയാള്‍ക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി