തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരായ സസ്‌പെന്റ് ചെയ്തു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെയും ധനകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിന്റെയും നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച അടിസ്ഥാനത്തിലാണ് തീരുമാനം.
അഖിലേന്ത്യാ സര്‍വീസ് റൂളിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും സരിത്തുമായി ശിവശങ്കറിന് അടുത്ത ബന്ധമാണുള്ളത്. സ്വപ്നയെ ഐടി വകുപ്പിന്റെ കീഴിൽ ജോലിക്കെടുത്തത് ശിവശങ്കർ ഇടപെട്ടാണെന്ന ആക്ഷേപമുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഒൻപത് മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ശിവശങ്കറിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പുറത്തുവന്ന വിവരം.

