തിരുവനന്തപുരം ലോ കോളേജ് സംഘര്‍ഷം നിയമസഭയിൽ. ഇതിനെ ചൊല്ലി സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്. വിദ്യാർത്ഥി സംഘടനയെ ആക്ഷേപിക്കുന്നതിന് അതിര് വേണം. ആക്ഷേപിക്കാൻ മാത്രം പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനം ഉപയോഗിക്കരുതെന്ന് പിണറായി വിജയൻ പറഞ്ഞു.പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്നും കെഎസ്‌യു നേതാവിന്റെ നിലവാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ഉത്തരവ് കൊടുത്ത പാര്‍ട്ടി സെക്രട്ടറിയുടെ തലത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്നായിരുന്നു ഇതിന് പ്രതിപക്ഷ നേതാവിന്റെ മറുപടി.
തിരുവനന്തപുരം ഗവ. ലോ കോളജ് സംഘർഷത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മ്യൂസിയം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇരു വിദ്യാര്‍ത്ഥി സംഘടനകളിലും പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
പ്രതിപക്ഷ നേതാവിന് കെഎസ്‌യു നേതാവിന്റെ നിലവാരം,പാര്‍ട്ടി സെക്രട്ടറിയുടെ തലത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്ന് മറുപടി

